കോവിഡ് സാഹചര്യത്തെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ കോളജുകള്‍ നാളെ മുതൽ തുറക്കും. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തന്നെ തുറക്കും.മുഴുവന്‍ ബിരുദ വിദ്യാര്‍ഥികളും ക്ലാസില്‍ എത്തണം. ഒരു സമയം അമ്പത് ശതമാനം വ്ദ്യാര്ഥികള്ക്കാണ് ക്ലാസില്‍ പ്രവേശനം. കോളജ് പ്രിന്‍സിപ്പല്‍, അധ്യാപകും, അനധ്യാപകരും, കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരായി തുടങ്ങി.
നിലവില്‍ രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ക്ലാസുകല് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത് .രണ്ട് ഷിഫ്റ്റുകളിലായി അഞ്ച് മണിക്കൂറാണ് അധ്യായനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ശനിയാഴ്ച ദിവസം പ്രവര്‍ത്തി ദിനമായി കൂട്ടാനും തീരുമാനമായി. ഇതോടെ അമ്പത് ശതമാനം ഹാരറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. അഞ്ച് ആറ് സെമസ്റ്റര്‍ ക്ലാസുകല്ക്കൊപ്പംബിരുദം പിജി ക്ലാസുകള്‍ക്കൊപ്പം ഗവേഷകര്‍ക്കും എത്താമെന്ന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക