ലണ്ടന്‍: വ്യാപനശേഷി കൂടിയ അതിതീവ്ര കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡിനെതിരെയുളള അവസാന പോരാട്ടത്തിന് രാജ്യം തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെയാണ് ലോക്ഡൗണ്‍. രോഗികളുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചതാണ് അടച്ചിടലിലേക്ക് പോകാന്‍ കാരണമെന്ന് ബോറിസ് ജോണ്സണ് അറിയിച്ചു. സാഹചര്യം അനുസരിച്ച് ഫെബ്രുവരിക്ക് ശേഷവും ലോക്ഡൗണ്‍ നീട്ടാനുളള സാധ്യതയും അദ്ദേഹം പ്രകടിപ്പിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന് നടപടികളിലേക്ക് രാജ്യം കടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ വരെ ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസുകളും സ്ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക