ഉത്തർപ്രദേശിൽ തോക്കുപയോഗിച്ച് കേക്കു മുറിച്ച് പിറന്നാൾ ആഘോഷം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഹാപൂരിലാണ് സംഭവം. കൂട്ടുകാരുമൊന്നിച്ച് നടത്തിയ ആഘോഷപരിപാടിക്കിടെയാണ് തോക്കുകൊണ്ട് കേക്ക് മുറിച്ചത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാട്ടും ബഹളവുമൊക്കെയായായിരുന്നു പിറന്നാൾ ആഘോഷം. ആഘോഷപരിപാടിയിൽ പങ്കെടുത്തയാളാണ് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചത്.
20 സെക്കന്റോളം ദൈർഘ്യമുള്ള വീഡിയോ വളരെ വേഗത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ കേക്കുമുറിച്ചയാളെയും, ഇതിന് നേതൃത്വം നൽകിയ ആളെയുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക