നിയമസഭ തിരഞ്ഞെടുപ്പിനായി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതി എഐസിസി പ്രഖ്യാപിച്ചു. ശശി തരൂര്‍ എം.പിയും പത്തംഗ സമിതിയിലിടം പിടിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ തരിഖ് അൻവർ, കെ.സി. വേണുഗോപാൽ, കെ മുരളീധരൻ, വി.എം. സുധീരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും സമിതിയിലുണ്ട്.
എന്നാൽ എഐസിസിയുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരം അല്ലെന്നു ഉമ്മൻചാണ്ടി. ഇക്കാര്യം പൂർണ അർഥത്തിൽ മാധ്യമങ്ങളിൽ വന്നിട്ടില്ല. കൂട്ടായ നേതൃത്വത്തിനുള്ള അംഗീകാരമാണിത്.
കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം മാത്രമാണു ലക്ഷ്യം. എല്ലാവരും കഴിവിന്റെ പരമാവധി പ്രവർത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക