ഡല്‍ഹി: സമാധാനമായി നടന്ന് വന്ന ഡല്‍ഹിയിലെ കര്‍ഷകസമരം റിപ്പബ്ളിക് ദിനത്തില്‍ അക്രമാസക്തമായതോടെ ഇതിന് പിന്നില്‍ ആരാണെന്ന സംശയമാണ് എല്ലാവരും ഉയര്‍ത്തിയത്.നടന് ദീപ് സിദ്ദുവാണ് ട്രാക്ടര്‍ റാലി നടത്തിയ കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതെന്നെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു.
ഇന്നലെ ഒരു കൂട്ടം കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ അക്രമം കര്‍ഷക സമരത്തിന് തിരിച്ചടിയായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് കര്‍ഷക നേതാക്കള്‍ തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറിയവരെ പിന്തിരിപ്പിക്കാനും ഇവര്‍ ശ്രമിച്ചു. സംഘര്‍ഷത്തില്‍ 83 പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
ദീപ് സിദ്ദു, എന്ന പഞ്ചാബി നടനാണ് ഇപ്പോള്‍ ആരോപണ വിധേയനാകുന്നത്. എന്നാല്‍ തങ്ങളുടെ ഭരണഘടനാവകാശം നിര്‍വ്വഹിക്കാന്‍ നിഷാന്‍ സാഹിബ്(സിഖുകാരുടെ വിശുദ്ധ ത്രികോണ പതാക) ചെങ്കോട്ടയില്‍ ഉര്‍ത്തുക മാത്രമാണ് ചെയ്തതെന്നും, ദേശീയ പതാക നീക്കം ചെയ്തില്ലെന്നും ദീപ് സിദ്ദു ഫെയിസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത് ദീപ് സിദ്ദു തന്നെയാണെന്നാണ് സ്വരാജ് ഇന്ത്യ തലവന്‍ യോഗേന്ദ്ര യാദവ് പറയുന്നത്. കഴിഞ്ഞ രാത്രിയില്‍ സിംഗു അതിര്‍ത്തിയിലും ഇയാള്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്നും യാദവ് ആരോപിക്കുന്നു.
ജനക്കൂട്ടത്തിനിടയില്‍ മൈക്കുമായി നില്ക്കുന്ന ദീപിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇയാള്‍ എങ്ങനെയാണ് മൈക്കുമായി എത്തിയതെന്നും അന്യേഷിക്കണമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക