കോട്ടാങ്ങല്‍ ചുങ്കപ്പാറ സ്വദേശി മൈക്കിളിന്റെ മകള്‍ ടിഞ്ചു(26) കാമുകന്റെ വീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ട്വിസ്റ്റ്. കാമുകനും പിതാവ് ചേര്‍ന്ന് ടിഞ്ചുവിനെ പീഡിപ്പിച്ച് കൊന്നുവെന്ന് ആരോപിച്ച് ്മൊതാപിതാക്കള്ക്ക് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കാമുകന് ടിജിന് ജോസഫും രംഗത്തു വന്നു. കേസുമായി ബന്ധപ്പെട്ട് നിരപരാധിയായ തന്നെ കസ്റ്റഡിയിലെടുത്ത് ഇടിച്ചു ചോര തുപ്പിച്ച എസ്ഐയുടെ പണി പോകുമെന്ന് വന്നപ്പോഴാണ് ടിഞ്ചുവിന്റെ മാതാപിതാക്കള്‍ കെട്ടിച്ചമച്ച ആരോപണവുമായി വന്നിരിക്കുന്നതെന്ന് ടിജിന് പറഞ്ഞു.
മരിക്കുന്ന നിമിഷം വരെ ടിഞ്ചുവും താനും തമ്മില്‍ ഒരു ചെറിയ വഴക്ക് പോലും ഉണ്ടായിട്ടില്ല. വീട്ടുകാരുടെ നിരന്തര ശല്യം മൂലം ഉണ്ടായിരുന്ന ജോലികളെല്ലാം നഷ്ടമായതിന്റെ ആഘാതത്തില്‍ അവള് ജീവനൊടുക്കുകയായിരുന്നു. താനും തന്റെ പിതാവും വീട്ടിലില്ലാതിരുന്ന സമയത്താണ് തൂങ്ങി മരണം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തൂങ്ങി മരണമാണെന്ന് വ്യക്തമാക്കിയപ്പോഴും ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടി വച്ച് പ്രതിയാക്കാന്‍ പെരുമ്ബെട്ടി എസ്ഐയായിരുന്ന ഷെരീഫ് ശ്രമിച്ചു. തന്നെ ക്രൂരമായി മര്‍ദിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഷെരീഫിന്റെ പണി പോകുമെന്ന് മനസിലാക്കിയാണ് ഇപ്പോള്‍ ടിഞ്ചുവിന്റെ മാതാപിതാക്കള്‍ അയാളെ രക്ഷിക്കാന്‍ രംഗത്ത് വന്നിരിക്കുന്നതെന്നും ടിജിന് പറഞ്ഞു.
ടിജിന്റെ വാക്കുകളിലൂടെ…
ടിഞ്ചുവിന്റെ മാതാപിതാക്കള്‍ പറഞ്ഞതെല്ലാം കളവാണ്. ജോലി നഷ്ടമായതും സ്വന്തം വീട്ടുകാരുടെ പെരുമാറ്റവും കാരണമാണ് ടിഞ്ചു ജീവനൊടുക്കിയത്. തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്ട്ടിലുണ്ടായിരിക്കേ പെരുമ്ബെട്ടി സ്റ്റേഷനിലെ എസ്ഐയായിരുന്ന ഷെരീഫ് തന്നെ കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദിച്ചുവെന്ന് ടിജിന് പറഞ്ഞു. ഇതിനെതിരേ കോടതിയില്‍ കേസ് നടക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷെരീഫിനെതിരേ അന്വേഷണം വരികയും ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ 19 ന് ഷെരീഫിനെ തെളിവെടുക്കാന്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വിളിപ്പിച്ചിരുന്നു.
തന്റെ പരാതിയില്‍ നടപടി വരുമെന്ന് കണ്ട് ഷെരീഫ് തന്നെയാണ് ടിഞ്ചുവിന്റെ മാതാപിതാക്കളെ പത്രസമ്മേളനം നടത്താന്‍ പറഞ്ഞയച്ചതെന്നും ടിജിന് പറഞ്ഞു. ടിഞ്ചുവും താനും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ടിഞ്ചുവിന്റെ ശരീരത്ത് മുറിവും ചതവും ജനനേന്ദ്രിയത്തില്‍ മുറിവും ഉള്ളതായി പറയുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് സ്കൂട്ടറില്‍ നിന്ന് വീണ് ടിഞ്ചുവിന് പരുക്കേറ്റിരുന്നു. അതിന്റെ ചികില്‍സാ രേഖകള്‍ തന്റെ കൈവശമുണ്ട്. ജനനേന്ദ്രിയത്തിലെ അസ്വസ്ഥതകള്‍ക്ക് ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ടിഞ്ചു ചികില്‍സയിലായിരുന്നു. അതിന്റെ രേഖകളും പരിശോധിക്കാവുന്നതാണ്.
ഓട്ടോറിക്ഷാ ഡ്രൈവറെന്ന നിലയില്‍ ടിഞ്ചുവിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ പരിചയം പ്രണയമാവുകയായിരുന്നു. അതിന് ടിഞ്ചുവിന്റെ വീട്ടുകാര്‍ എതിരായിരുന്നില്ല. വിദേശത്ത് ജോലി കിട്ടിപ്പോയ താന്‍ 3.25 ലക്ഷം മുടക്കിയാണ് ടിഞ്ചുവിനെ ബി.എസ്.സി നഴ്സിങിന് പഠിപ്പിച്ചത്. പണം കൈയില്‍ വാങ്ങിയത് പിതാവ് മൈക്കിളാണ്. പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെക്കാള്‍ സാമ്ബത്തിക സ്ഥിതിയുള്ള ആളുടെ ആലോചന വന്നു. അയാള്‍ക്കൊപ്പം ടിഞ്ചുവിനെ വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ചെയ്തു.
താനും വിവാഹിതനായി ഒരു കുട്ടിയുമായി. പിന്നീട് ഭാര്യയും താനുമായി അകന്നു കഴിയുമ്ബോള്‍ ടിഞ്ചു സമീപിക്കുകയും തെറ്റിദ്ധാരണ കാരണമാണ് അവള് മറ്റൊരു വിവാഹത്തിന്സമ്മതിച്ചത് എന്നു പറയുകയുമുണ്ടായി. വിവാഹം കഴിക്കണമെന്ന അവളുടെ ആവശ്യം താന്‍ നിരാകരിച്ചു. താന്‍ കാസര്‍കോട്ടുള്ള സമയത്താണ് പെട്ടിയും കിടക്കയുമെടുത്ത് ടിഞ്ചു തന്റെ വീട്ടില്‍ വന്നത്. പിറ്റേന്ന് തന്നെ ടിഞ്ചുവിനെ കീഴ്വായ്പൂര് പൊലീസില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയെങ്കിലും ടിഞ്ചു പോയില്ല. സ്വന്തം വീട്ടുകാരെ വിളിച്ചിട്ട് അവര്‍ എത്താന്‍ പോലും കൂട്ടാക്കിയില്ല. തനിക്കൊപ്പം പോരുകയാണെന്നാണ് അവള് പൊലീസിനോട് പറഞ്ഞത്.
തനിക്കൊപ്പം താമസിച്ചു വരവേ മാതാപിതാക്കളുടെ ശല്യം കാരണം ടിഞ്ചുവിന്റെ നഴ്സിങ് ജോലി നഷ്ടമായി.വിവിധ ആശുപത്രികളില്‍ ഇവര്‍ ചെന്ന് ശല്യം ചെയ്യുമായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ജോലി നഷ്ടമായപ്പോള്‍ ടിഞ്ചു കൈയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് കിട്ടിയ ജോലിയും മാതാപിതാക്കളുടെ ശല്യം കാരണം നഷ്ടമായി. ഇതിന്റെ മാനസിക വ്യഥയിലാണ് താനോ പിതാവോ വീട്ടില്‍ ഇല്ലാത്ത സമയം ടിഞ്ചു ജീവനൊടുക്കിയത്.
മാതാപിതാക്കളുടെ സ്വാധീനത്തെ തുടര്‍ന്നാണ് പെരുമ്ബെട്ടി എസ്ഐ ഷെരീഫ് തനിക്കെതിരേ പീഡനം തുടങ്ങിയത്. തനിക്ക് അനുകൂലമായ തെളിവുകള്‍ എല്ലാം അയാള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഷെരീഫിനെ വിശ്വാസമില്ലാത്തതിനാല്‍ ടിഞ്ചു എഴുതിയ ആത്മഹത്യാ കുറിപ്പ് താന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനില്‍ റാവുത്തറിന് കൈമാറി. ഇതോടെ ഷെരീഫിന് വൈരാഗ്യമേറി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21 ന് തന്നെ ക്രൂരമായി മര്‍ദിച്ചു. ചോര ഛര്‍ദിച്ച് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്ന തന്നെ അവിടെ വന്നും എസ്ഐ ഭീഷണിപ്പെടുത്തി.
ചികില്‍സാ ചെലവ് മുഴുവന്‍ വഹിച്ചോളാം കേസിന് പോകരുതെന്നും ആവശ്യപ്പെട്ടു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ താന്‍ കേസുമായി മുന്നോട്ടു പോയപ്പോഴാണ് എസ്ഐ സസ്പെന്‍ഷനിലായത്. വകുപ്പുതല അന്വേഷണത്തില്‍ ജോലി നഷ്ടമായേക്കുമെന്ന് കണ്ടാണ് ടിഞ്ചുവിന്റെ മാതാപിതാക്കളെ കൊണ്ട് അയാള്‍ പത്രസമ്മേളനം നടത്തിയത്. തിരുവല്ല സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം എസ്ഐക്കെതിരേ ക്രിമിനല്‍ കേസും നിലവിലുണ്ട്. നിയമ പരമായി മുന്നോട്ടു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക