ഈ വർഷം ഒക്ടോബറോടെ കുട്ടികൾക്കായുള്ള കോവിഡ് വാക്സിനെത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കുട്ടികള്‍ക്ക് നല്‍കാനാവും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവോവാക്സ് വാക്സിന് ജൂണ്‍ മാസത്തോടെ ലഭ്യമാവുമെന്നും അതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്സിം ഡയറക്ടര്‍ പി.സി നമ്പ്യാര്‍ പറഞ്ഞു.
വികസന പാതയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ
കൊഡാജെനിക്സ് കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവി-വാക് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി. ഒക്സ്ഫഡ് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനം ഏപ്രില്‍ മുതല്‍ പ്രതിമാസം 20 കോടി ഡോസ് ആക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ നൽകുന്ന വാക്സിൻ കുട്ടികളുടെ ആരോഗ്യത്തിന് അനുയോജ്യമല്ലെന്നും അവർക്കത് നൽകേണ്ടതില്ലെന്നുമാണ് ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം.
രാഹുല്‍ ഗാന്ധിയെ ഉടന്‍ തന്നെ കോൺഗ്രസ്സ് അധ്യക്ഷനാക്കാൻ പ്രമേയം പാസാക്കി കോണ്‍ഗ്രസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക