ഡല്‍ഹി: ചെങ്കോട്ട സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദീപ് സിദ്ദുവിന്റെ പുതിയ വീഡിയോ പുറത്ത്. കര്‍ഷകര്‍ തന്നെ വഞ്ചകനായി ചിത്രീകരിക്കുകയാണെന്ന് വീഡിയോയില്‍ ദീപ് സിദ്ദു കുറ്റപ്പെടുത്തുന്നു.
പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തിയത്, ചെങ്കോട്ടയില്‍ അഞ്ച് ലക്ഷത്തോളം പേരാണ് ഉണ്ടായിരുന്നത്. അതില്‍ തന്നെ മാത്രമാണ് കുറ്റപ്പെടുത്തുന്നതെന്നും പറയുന്നു.
സര്‍ക്കാരിനെതിരെയുളള പ്രതിഷേധമാണ് ചെങ്കോട്ടയില്‍ അരങ്ങേറിയത്. എന്നാല്‍ പ്രതിഷേധത്തെക്കുറിച്ച് ആരും മിണ്ടിയില്ല പകരം എന്നെപ്പറ്റിയാണ് എല്ലാവരും സംസാരിക്കുന്നത്. പലരും പ്രചരിപ്പിക്കുന്നതുപോലെ മുംബൈയല്ല താന്‍ താമസിക്കുന്നതെന്നും ബിഹാരിയില് ഒരു കര്‍ഷകനായി ജീവിക്കുകയാണെന്നും ദീപ് സിദ്ദു പറഞ്ഞു.
ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ ജനങ്ങളെ വഞ്ചിച്ചെന്നും ദീപ് സിദ്ദു ആരോപിച്ചു. അദ്ദേഹത്തിനെ വിജയിപ്പിക്കാന്‍ ഇരുപത് ദിവസം ചെലവഴിച്ചു. എന്നാലിപ്പോള്‍ തെറ്റിദ്ധാരണ പരത്താനാണ് സണ്ണി ഡിയോള്‍ ശ്രമിക്കുന്നതെന്നും ദീപ് സിദ്ദു വ്യക്തമാക്കി. ബി.ജെ.പിയും ഡല്‍ഹി പൊലീസുമാണ് സിദ്ദുവിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്ന് ശിരോമണി അകാലിദള്‍ ആരോപിച്ചു.
ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിന് കാരണക്കാരനെന്ന് കര്‍ഷക സംഘടനകളും പ്രതിപക്ഷവും ആരോപിക്കുന്ന ദീപ് സിദ്ദുവിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക