കണ്ണൂർ :കാനാമ്പുഴ നദി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നദിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ജില്ലാ സര്‍വേ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. കണ്ണൂരില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലാത്തിലാണ് തീരുമാനം.
അതിര്‍ത്തി നിര്‍ണയിച്ച് നല്കാന് സര്‍വ്വേയര്‍മാരെ കിട്ടാത്തതിനാല്‍ പണി മുടങ്ങിക്കിടക്കുകയായിരുന്നു. എത്രയും പെട്ടെന്ന് തന്നെ താലൂക്ക് സര്‍വ്വേയര്‍മാരെ നിയമിച്ച് ബൗണ്ടറി നിശ്ചയിച്ച് മഴക്കാലം ആവുമ്പോഴേക്കും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി പറഞ്ഞു. കാനാമ്പുഴ സംരക്ഷണ സമിതി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ചേലോറ പള്ളി മുതല്‍ താഴെ ചൊവ്വ വലിയ ചീപ്പ് വരെയുള്ള പുഴയുടെ ഭാഗങ്ങളിലാണ് അതിര്‍ത്തി നിശ്ചയിക്കേണ്ടത്. ബജറ്റ് ഫണ്ട്, എംഎല്‍എ ആസ്തി വികസന ഫണ്ട് എന്നിവയില്‍ നിന്നായി ഏഴു കോടി രൂപയുടെ പദ്ധതിയാണ് കാനാമ്പുഴ പുനരുജ്ജീവനത്തിനായി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക