മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണമെന്ന് സാമ്പത്തിക കുറ്റവിചാരണക്കോടതി. ശക്തമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശം നല്കി. ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് ഹൈക്കോടതി വിധിയിലുമുണ്ട്. ഇത് കണക്കിലെടുത്താണ് ജാമ്യമെന്നും കോടതി പറഞ്ഞു. ഡോളര്‍ കടത്തിനെക്കുറിച്ച് അറിവുണ്ടെന്ന് സാക്ഷിമൊഴികളില്‍ വ്യക്തമാണ്. ഡോളര്‍ കടത്ത് സര്‍ക്കാരിനെ അറിയിക്കാതിരുന്നത് ഗൗരവമായി കാണണം– കോടതി വ്യക്തമാക്കി.
98 ദിവസത്തിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയിൽ മോചിതനായി. കാക്കനാട് ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഡോളർ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചിതനായത്. ജാമ്യം നല്‍കിയത് അന്വേഷണപുരോഗതിയും ആരോഗ്യവും വിലയിരുത്തിയെന്ന് കോടതി വ്യക്തമാക്കി. എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് കൊച്ചി എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. സ്വർണ്ണക്കടത്ത് കേസിലും കള്ളപ്പണ ഇടപാട് കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
സർക്കാരിനെ പിടിച്ചുകുലുക്കിയ കേസിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയിലിൽ നിന്നിറങ്ങുകയാണ്. അറസ്റ്റിലായി 98 ദിവസത്തിന് ശേഷം. സ്വർണ്ണക്കടത്ത്, കള്ളപണ ഇടപാട്, വിദേശത്തേക്ക് ഡോളർ കടത്ത് 3 കേസിലും ജാമ്യം. മറ്റ് കേസുകളിൽ കോടതി നിർദേശിച്ച അതെ വ്യവസ്ഥകളോടെ തന്നെയാണ് ഡോളർ കടത്തു കേസിലും ജാമ്യം. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പാസ്സ് പോർട്ട് കോടതിയിൽ നൽകണം.
ഡോളർ കടത്തിൽ പങ്കില്ലന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉള്ളതെന്നും ശിവശങ്കര്‍ കോടതിയിൽ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക