കണ്ണൂരില്‍ നടന്ന വനിതാ കമ്മീഷന് മെഗാ അദാലത്തില്‍ 71 കേസുകള്‍ പരിഗണിച്ചു. കുടുംബ പ്രശ്നങ്ങളാണ് കൂടുതലായും അദാലത്തില്‍ എത്തിയത്. കൊറോണ വന്ന ശേഷം പലകുടുംബങ്ങളിലും അഭിപ്രായഭിന്നതകള്‍ ഉണ്ടായിട്ടുണ്ടെന്നും അത്തരം കേസുകള്‍ അദാലത്തില്‍ എത്തിയിട്ടുണ്ടെന്നും വനിത കമ്മീഷന് അംഗം ഇ എം രാധ പറഞ്ഞു.
അദാലത്തില്‍ പരിഗണിച്ച 71 കേസുകളില്‍ പത്തെണ്ണം തീര്‍പ്പായി. 56 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ച് പരാതികളില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരമാണ് അടുത്ത അദാലത്ത്. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ അഡ്വക്കേറ്റുമാരായ കെ എം പ്രമീള, കെ ഷിമി, പത്മജ പത്മനാഭന്, പി വിമല കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക