കോവിഡ് ചികിത്സയുടെ മറവിൽ ചില ആശുപത്രികളിൽ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിനിമാനടനും റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുമ്പോഴുള്ള അനുഭവം തുറന്നു പറഞ്ഞാണ് എബ്രഹാം കോശിയുടെ വെളിപ്പെടുത്തൽ.
ഇക്കഴിഞ്ഞ ജനുവരി 28നാണ് കോവിഡ് സ്ഥിരീകരിച്ച് ഒരു സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എബ്രഹാം കോശി അഡ്മിറ്റ് ആകുന്നത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ ബിൽ ആണ് ചികിത്സായിനത്തിൽ ആശുപത്രി അധികൃതർ നൽകിയതെന്ന് പറയുന്നു എബ്രഹാം കോശി.
അവിടെ ജനറൽ വാർഡിൽ താമസിച്ച് വരവേ അദ്ദേഹത്തിന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ് സംശയിച്ചത് കാരണം ജനുവരി മുപ്പതിന് അവർ ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിൽ ആവുകയും മുപ്പത്തിയൊന്നിന് അവർക്കും അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. “മറ്റ് മുറികൾ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം. ഈ മുറി വാടകയിൽ ഡോക്ടറുടെ ഫീസും നഴ്സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതിൽ അടങ്ങില്ല.
ഞങ്ങൾ മൂന്ന് പേരും തിരിച്ചെത്തിയശേഷം ഫെബ്രുവരി രണ്ടാം തീയതി അവർ പാർട്ട് ബിൽ തന്നു. 2,40,000 രൂപയാണ് അതിന്റെ ബിൽ. അന്വേഷിച്ചപ്പോൾ ഞങ്ങൾ മൂന്ന് പേരും ഈ റൂമിൽ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നൽകണമെന്ന് പറഞ്ഞു.
അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം 31,000 രൂപ വാടകയിനത്തിൽ തന്നെ നൽകണം. ഇത് അധാർമികതയാണെന്ന് തോന്നി ഡോക്ടർമാരോടും മറ്റും സംസാരിച്ചു. പക്ഷേ വിട്ടുവീഴ്ച്ചയ്ക്ക് അവർ തയ്യാറല്ല. ഓരോരുത്തരും മുഴുവൻ വാടകയും കൊടുക്കാൻ ബാധ്യസ്ഥരാണെന്നാണ് ആശുപത്രി നിലപാട്.
https://www.facebook.com/100049168744906/videos/244205277228429/
പ്രതികരിക്കാൻ ഇവിടെ എഴുതുക