25 -ാമത് ഐഎഫ്എഫ്കെയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലന് അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയാകും. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ‘ക്വോവാഡിസ്, ഐഡ’ എന്നിവയാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം.
‘ഞാൻ സജീവരാഷ്ട്രീയത്തിലേക്ക്; കാത്തിരുന്നു കാണൂ’; ശശികല
ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളില്‍ നടക്കുന്നുണ്ട്. ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ലാബുകളിലോ ആശുപത്രികളിലോ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പാസുകള്‍ കൈപ്പറ്റാമെന്നു അക്കാദമി സെക്രട്ടറി അറിയിച്ചു. അതേസമയം, ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീന്‍ലുക്ഗൊദാര്‍ദിനു വേണ്ടി മുതിര്‍ന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങും. കോവിഡ് സാഹചര്യത്തിൽ അദ്ദേഹത്തിന് മേളയിൽ നേരിട്ടെത്താൻ സാധിക്കാത്തതിനാലാണ് പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന് ഏറ്റുവാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക