താരസംഘടന അമ്മയെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ എക്സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പാർവതിയുടെ വിമർശനം.
ആണുങ്ങള് വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാർവ്വതി പറയുന്നത്.
ഒരു നാണവുമില്ലാതെ ഈ രീതികൾ ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത്, തനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ് എന്നും പാർവ്വതി കൂട്ടിച്ചേർക്കുന്നു.
ഉത്ഘാടന ചടങ്ങിനിടെ മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്സിക്യുട്ടീവ് കമ്മിറ്റിയിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു എന്നതാണ് വിവാദത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക