സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവശ്രദ്ധ പുലർത്തിയില്ലെങ്കിൽ രോഗം വളരെവേഗം പടർന്നുപിടിക്കും. ആർടിപിസിആർ പരിശോധനകൾ ഉയർത്താനായി ജില്ലാ തലത്തിൽ പ്രവർത്തനം തുടങ്ങി.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടില്ല. രോഗവ്യാപനം നിയന്ത്രിച്ചാലേ മരണനിരക്കും കുറയൂ. എല്ലാപഠനങ്ങളിലും കേരളത്തിൽ രോഗവ്യാപനം കുറവെന്ന് കണ്ടെത്തി. ഐസിഎംആർ സർവേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനം കേരളത്തിലാണ്.
രോഗം വന്നുപോയവരുടെ ദേശീയ ശരാശരി ആയിരത്തിൽ 220, കേരളത്തിൽ 116 മാത്രം. രോഗം വരാൻ സാധ്യതയുള്ള കൂടുതൽ പേർ കേരളത്തിലുണ്ട്. പ്രതിരോധം ഊർജിതമാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക