നെയ്യാറ്റിൻകര : തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായർക്കെതിരെ ആരോപണവുമായി കൂട്ടുപ്രതി രതീഷ്. തൊഴിൽ തട്ടിപ്പിൽ സരിതയാണ് മുഖ്യകണ്ണിയെന്നാണ് രതീഷിന്റെ ആരോപണം. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നൽകിയതെന്നും ജാമ്യാപേക്ഷയില്‍ രതീഷ് പറയുന്നു.
തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിതയാണെന്ന് ജാമ്യാപേക്ഷയില്‍ കൂട്ടുപ്രതി പറയുന്നു. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്കിയതു സരിതയാണെന്നും ഒന്നാം പ്രതി രതീഷിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കി.
കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിൻകര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക