വിവിധ പോക്സോ കേസുകളിൽ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാലയെ സ്ഥിരം ജഡ്ജിയായി നിയമിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ചുള്ള സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. തൊലിപ്പുറത്ത് സ്പർശിക്കാതെ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ മോശം രീതിയിൽ തൊട്ടാൽ അത് ലൈംഗികപീഡനമാകില്ലെന്ന പുഷ്പ ഗണേധിവാലയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
നടുറോഡില്‍ മൂര്‍ഖന്‍ പാമ്പ്; നഗരം നിശ്ചലമായത് അര മണിക്കൂര്‍; വീഡിയോ വൈറല്‍
തുടർന്ന് പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും പാന്റിന്റെ സിബ്ബ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ല എന്ന് പുഷ്പ ഗനേഡിവാല പറഞ്ഞിരുന്നു. അഞ്ച് വയസുകാരിയെ ലൈംഗികമായി അതിക്രമിച്ച അമ്പത്ക്കാരനെതിരെയുള്ള കേസ് പരിഗണിക്കവെയാണ് വിധി പുറപ്പെടുവിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്ന് പോക്സോ കേസുകളിലെ പ്രതികളെ വെറുതെ വിട്ടത് ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി കൊളീജിയം അവരെ സ്ഥിരം ജഡ്ജി ആക്കുന്നതിനുള്ള ശുപാർശ പിൻവലിയ്ക്കുകയായിരുന്നു. അതേസമയം, അഡിഷണൽ ജഡ്ജിയായി ഒരു വർഷം കൂടി പുഷ്പ ഗണേധിവാല തുടരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണം എന്നുണ്ട്: പാര്‍വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക