വനം -വന്യജീവി സംരക്ഷണത്തോടൊപ്പം സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രവർത്തിക്കാൻ കൂടി പരിശീലനം പൂർത്തിയാക്കിയ ബീറ്റ് ഓഫീസർമാർക്ക് കഴിയണമെന്ന് വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. വാളയാറിലെ വനം വകുപ്പ് പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 110, 111 ബാച്ച് ബീറ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാലോചിതമായ മാറ്റങ്ങൾ വരുത്തിയ പരിശീലനമാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് നൽകുന്നത്. പരിശീലനം പൂർത്തിയാക്കിയവരെ മാത്രമേ ചുമതലകൾ നൽകി ജോലിക്ക് നിയോഗിക്കൂ എന്നതാണ് നയമെന്നും മന്ത്രി പറഞ്ഞു. കായിക- യുവജനക്ഷേമ ഡയറക്റ്ററേറ്റിന്റെ സഹകരണത്തോടെ വന പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച ഇൻഡോർ കോർട്ടിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
‘ജമ്മു കശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി തിരിച്ചു നൽകും’; അമിത് ഷാ
വളയാർ വന പരിശീലന കേന്ദ്രത്തിലെ 110, 111 ബാച്ചുകളിലായി 80 പേരാണ് പരിശീലനത്തിന് ഉണ്ടായിരുന്നത്. ഇതിൽ 70 പേർ പരിശീലനം പൂർത്തിയാക്കി. 20 സ്ത്രീകളും 50 പുരുഷന്മാരുമായിരുന്നു പരിശീലനാർത്ഥികൾ. പരേഡിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഫോറസ്റ്റ് ഫോഴ്സ് ഹെഡ് പി.കെ കേശവൻ ഐ.എഫ്.എസ് സല്യൂട്ട് സ്വീകരിച്ച് സത്യവാചകം ചൊല്ലിക്കൊടുത്തു. പരിശീലനത്തിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരങ്ങളും ഉദ്യോഗാർഥികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക