ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാംടെസ്റ്റില്‍ വിജയം ലക്ഷ്യമിട്ട്ടീംഇന്ത്യ. ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തിട്ടുണ്ട്. 89 റണ്‍സോടെ രോഹിത് ശര്‍മ്മയും 20 റണ്‍സോടെ ഉപനായകന്‍ അജിങ്ക്യ രഹാനയുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. മൂന്ന് പന്തുകള്‍ നേരിട്ട യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ്ആദ്യം തന്നെ നഷ്ടമായി. ഓലി സ്റ്റോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം പുറത്തായത്.
രണ്ടാം വിക്കറ്റില്‍ ചെതേശ്വര്‍ പുജാരയെ ഒപ്പം ചേര്‍ത്ത് തകര്‍ത്തടിച്ചാണ് രോഹിത് ശര്‍മ്മ തുടങ്ങിയത്. അര്‍ദ്ധശതകം പിന്നിട്ട താരം ഇപ്പോഴും ക്രീസില്‍ തുടരുകയാണ്. രോഹിത്തിന്റെ ബാറ്റിംഗ് മികവിലാണ് ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്. 58 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറികള്‍ സഹിതം 21 റണ്‍സ് സ്വന്തമാക്കിയ പുജാരയാണ് രണ്ടാമനായി കൂടാരം കയറിയത്. രോഹിത്തിനൊപ്പം താരം ടീമിനെ വന്‍ സ്കോറിലേക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോഴായിരുന്നു ജാക്ക് ലീച്ചിന്റെ പന്തില്‍ ബെന്‍ സ്റ്റോക്സിന് പിടി നല്കി പുജാര പുറത്തായത്.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ കോഹ്ലി അഞ്ച് പന്തുകള്‍ മാത്രമാണ് നേരിട്ടത്. മാറ്റങ്ങളോടെ ഇറങ്ങിയഇംഗ്ലണ്ട് നിരയില്‍ സ്ഥാനം കണ്ടെത്തിയ മോയിന്‍ അലിയുടെ പന്തില്‍ കുറ്റി തെറിച്ചാണ് ഇന്ത്യന്‍ നായകന് റണ്ണൊന്നുമെടുക്കാതെപുറത്തായത്. ക്യാപ്റ്റന്‍സിയില്‍ പഴികേള്‍ക്കുന്ന കോഹ്ലിക്ക് ബാറ്റിംഗിലും തകര്‍ച്ച നേരിട്ടത് വിമര്‍ശനങ്ങള്‍ക്ക് ഇടനല്കാന് വഴിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് കോഹ്ലി റണ്ണെടുക്കുന്നതിന് മുമ്പ് ഒരു സ്പിന്നറിന് മുന്നില്‍ കീഴടങ്ങുന്നത്.
മറുവശത്ത് ഏകദിന ശൈലിയിലാണ് രോഹിത് ശര്‍മ്മ ബാറ്റ് വീശിയത്. 78 പന്തുകള്‍ നേരിട്ട് 102.56 ശരാശരിയിലാണ് താരം 89 റണ്‍സ് സ്വന്തമാക്കിയത്. 13 ബൗണ്ടറികളും ഒരു സിക്സും രോഹിത്തിന്റെ ഇതുവരെയുള്ള ഇന്നിംഗ്സില്‍ ഉള്‍പ്പെടുന്നു. ബൗണ്ടറികള്‍ മാത്രം കണക്കിലെടുത്താല്‍ തന്നെ താരം 58 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക