സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് 16 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 4407 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. ഉറവിടമറിയാത്ത 281 പേരുണ്ട്. 24 പേർ ആരോഗ്യ പ്രവർത്തകരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ കുറയുകയാണെന്നും വാകിസിനിൽ ആശങ്ക വേണ്ടെന്നും പിണറായി പറഞ്ഞു. ഒരാഴ്ച കൊണ്ട് 6.3 ശതമാനം കുറവ് കൊവിഡ് ബാധിതരിൽ ഉണ്ട്. വാക്സിനുകളിൽ ആശങ്ക വേണ്ട. ചില തെറ്റിധാരണാജനകമായ പ്രചാരണങ്ങളുണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം. സമൂഹ സുരക്ഷയെ മറികടക്കുന്ന പ്രവർത്തിയെ അനുകൂലിക്കാനാകില്ല. ആശങ്കാ രീതിയിൽ ജനിതക വൈകല്യം എന്നത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് സാധാരണമാണ് പഠനവിധേയമാക്കേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക