ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്ന് വിജയരാഘവന് വിശദീകരിച്ചു. പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണ്. വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങള്‍. ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവന് പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയുടെ ആപത്തിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് ജാഥ പരിപൂര്‍ണ പരിശ്രമം നടത്തുന്നത്. ഭൂരിപക്ഷ വര്‍ഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന വര്‍ഗീയതയാണ്. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കേന്ദ്ര അധികാരമുണ്ട്. കോര്‍പ്പറേറ്റ് പിന്തുണയുണ്ട്. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയുമുണ്ടെന്ന് എ വിജയരാഘവന് പറഞ്ഞു.
എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് മുക്കത്ത് നല്കിയ സ്വീകരണത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം.
ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായതെന്നും ഇതിനെ എല്ലാവരും ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും വിജയരാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക