ഇടുക്കി പള്ളിവാസലില്‍ കുത്തേറ്റ് മരിച്ച പ്ലസ്ടൂ വിദ്യാര്‍ത്ഥിനി കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്താണ് രേഷ്മ എന്ന വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികളും വൈകുകയാണ്.
ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രേഷ്മയെ അവസാനമായി കണ്ടത് അനുവിനൊപ്പമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഇരുവരും നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. രേഷ്മയും അനുവും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി നേരത്തെ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അനു രേഷ്മയെ കുത്തിക്കൊന്നതാകാമെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക