കോഴിക്കോട് : മുക്കത്ത് പതിമൂന്നുകാരിയെ പണം വാങ്ങി പലർക്കായി കാഴ്ചവച്ച കേസിൽ മാതാവും രണ്ടാനച്ഛനുമടക്കം എട്ട് പേർക്ക് തടവ് ശിക്ഷ.
കോഴിക്കോട് അതിവേഗ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. ഒന്നാം പ്രതിയായ അമ്മയ്ക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച കോടതി ബാക്കിയുള്ളവർക്ക് പീഡനത്തിന് 10 കൊല്ലം തടവും വിധിച്ചു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 5 കൊല്ലം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. എന്നാൽ തടവ് ശിക്ഷകൾ രണ്ടും ഒരുമിച്ചനുഭവിച്ചാൽ മതിയാവും.
ഐപിസി 376,373 വകുപ്പുകൾ പ്രകാരമാണ് എട്ട് പേർ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണയ്ക്ക് ശേഷം കേസിൽ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി. കുട്ടിയെ മാതാവിന്റെ ഒത്താശയോടെ ആദ്യം പീഡിപ്പിച്ച രണ്ടാനച്ഛൻ പിന്നീട് പലയാളുകൾക്കും കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക