മാനുഷിക വികാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് മരിയ ക്ലാര എസ്കോബാര്‍ അണിയിച്ചൊരുക്കിയ ബ്രസീലിയന്‍ ചിത്രം ‘ഡെസ്റ്റെറോ’ ആസ്വാദകരുടെ കൈയടി നേടി. മുപ്പതുകളിലൂടെ കടന്ന് പോവുന്ന ദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചുവയസ്സുള്ള മകന് ലൂക്കയ്ക്കൊപ്പമുള്ള ദമ്പതികളുടെ ജീവിതവും അവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്.
വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് എടുത്തു കൊണ്ടുപോയി യുവാവ്
ബ്രസീലിയന്‍ ദമ്പതികളുടെ ആന്തരിക സംഘട്ടനങ്ങളിലേക്കും അവരുടെ അസന്തുഷ്ടമായ കുടുംബജീവിതത്തിലേക്കും ‘ഡെസ്റ്റെറോ’ പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നു. ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ നോക്കി കാണുന്ന മകന്റെ നിഷ്കളങ്കമായ പ്രയാണത്തിലൂടെ പ്രേക്ഷകരെയും മുന്നോട്ട് നയിക്കുകയാണ് സംവിധായിക മരിയ ക്ലാര. ചലച്ചിത്ര മേളയുടെ മൂന്നാം ദിവസം മത്സര വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക