ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഇസ്രായേലില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയ ആലപ്പുഴ ചേര്‍ത്തല പനക്കല്‍ വീട്ടില്‍ വിദ്യ പയസിനെ (32) ആണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത് .
2019 ലാണ് കേസിനാസ്പദമായ സംഭവം. 27 പേരില്‍ നിന്നായാണ് യുവതി പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 27 പേരില്‍നിന്ന് ഇസ്രായേലിലേക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച്വിദ്യയുള്പ്പെടുന്ന സംഘം ഒരു കോടി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കട്ടപ്പന സ്വദേശിനിയായ പൂതക്കുഴിയില്‍ ഫിലോമിന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തില്‍ യുവതിയുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് പോലീസ് കണ്ടെത്തിയിരുന്നു. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധുമായ തോമസിന്റെയും അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചത്.കേസില്‍ ഇവര്‍ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടുപ്രതികളായ കണ്ണൂര്‍ സ്വദേശി അംനാസ്, തലശ്ശേരി സ്വദേശികളായ മുഹമ്മ് ഒനാസീസ്, അഫ്സീര്‍ എന്നിവര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് കടന്ന വിദ്യാക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വെള്ളിയാഴ്ച അബൂദബിയില്‍നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ യുവതിയെ കട്ടപ്പന പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കട്ടപ്പന കോടതിയിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക