തിരുവനന്തപുരം: കേരളമിപ്പോൾ പരാശ്രയ നാടായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . കാസർഗോഡു നിന്ന് മാർച്ച് 21 ന് ആരംഭിച്ച് വിജയ് യാത്ര ഏഴിന് തിരുവനന്തപുരത്ത് സമാപിക്കുന്നതിനിടയിൽ കേരളം മാറി മാറി ഭരിച്ച ഇരുമുന്നണികളുടേയും നേർക്കുള്ള ജനരോഷം കാണാൻ സാധിച്ചെന്നും സുരേന്ദ്രൻ .
നവോത്ഥാന നായകർ സ്വപ്നം കണ്ട കേരളമല്ല ഇപ്പോഴുള്ളത് , മത തീവ്രവാദികളുടെ നാടായി കേരളം മാറിക്കഴിഞ്ഞു. കഴിഞ്ഞ 60 വർഷത്തെ യു.ഡി.എഫ് ,എൽ.ഡി.എഫ് ഭരണത്തിന്റെ പരിണിത ഫലമാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വിജയ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ ‘പുതിയ കേരളം മോദിക്കൊപ്പം ‘ എന്ന ബി.ജെ.പിയുടെ പ്രചാരണ വാക്യം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. കേരളത്തിന്റെ സമുദ്രതീരത്തു മുഴക്കുന്ന മുദ്രാവാക്യം വിളികൾ അങ്ങകലെ ബംഗാൾ തീരം വരെ ചെന്നെത്തണമെന്ന് അണികളോട് ആവശ്യപ്പെട്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തൃപടിദാനം നടത്തി രാജ്യസേവനം നടത്തിയിരുന്ന രാജാവ് ഭരിച്ചിരുന്ന ലോകത്തെ ഒരേയൊരു നാടാണ് കേരളമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിരക്ഷരയെ തൂത്തെറിഞ്ഞ നാടുമാത്രമല്ല, സാമൂഹ്യ പരിഷ്കാരത്തിന്റെയും നവോത്ഥാനങ്ങളുടേയും ഭൂമി കൂടിയാണ് കേരളം.
ആ നാടിപ്പോൾ അഴിമതിയുടേയും രാഷ്ട്രീയ കൊലപാതകങ്ങളുടേയും നാടായി മാറി. ആ നാടിനെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത യാത്രയാണ് കെ.സുരേന്ദ്രന്റ ‘ വിജയയാത്ര ‘. സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര കൂടിയാണിതെന്നും ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക