കൂത്തുപറമ്പ് : വലിയവെളിച്ചത്ത് കാർ കത്തി യുവാവ് മരിച്ചു. മാലൂർ താളിക്കാട് സ്വദേശി പി ആർ സുധീഷാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെ ചെങ്കൽ ക്വാറിയിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കാറിന് തീപിടിച്ചത് ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും സുധീഷിന്റെ ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം വാഹനത്തിന് പുറത്തായിരുന്നു. കത്തിനശിച്ച കാര്‍ സുധീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.
കൂത്തുപറമ്പില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുകയായിരുന്ന സുധീഷിന് സാമ്പത്തിക ബാധതകള് ഉണ്ടായിരുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക