വരുന്ന തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനൊരുങ്ങി നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്ഹാസന്. ‘മണ്ണിനും ഭാഷയ്ക്കുമായുള്ള തമിഴ്നാട്ടിലെ ജനങ്ങളുടെ പോരാട്ടമായാണ് കോയമ്പത്തൂരിലെ പോരാട്ടത്തെ കാണുന്നതെന്ന്’ കമൽഹാസൻ പറഞ്ഞു. താനല്ല വിജയിക്കുന്നതെന്നും തന്റെ വിജയത്തിലൂടെ തമിഴ്മക്കളായിരിക്കും വിജയിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കോങ്കു ജീവിക്കുന്നുണ്ടെങ്കില്‍ (തമിഴ്നാട്ടിലെ കോംഗു ബെല്‍റ്റിന്റെ ഭാഗമാണ് കോയമ്പത്തൂർ), തമിഴ്നാടും ജീവിക്കുന്നുവെന്നും എന്നാലിപ്പോൾ കോങ്കു പ്രദേശമെല്ലാം അഴിമതിയുടെ പര്യായമായി മാറിയെന്നും കമൽഹാസൻ പറഞ്ഞു. തന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനിടെയാണ് കമൽഹാസന്റെ പരാമർശം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ മണ്ഡലമാണ് കോയമ്പത്തൂര്‍ സൗത്ത്.
നിമിഷ നേരംകൊണ്ട് മുഖം മിനുക്കാം; ഒരു അടിപൊളി ഫേഷ്യൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക