മുംബൈ: മഹാരാഷ്ട്രയില്‍ 65കാരനെ മുന്‍ ഭാര്യ കുത്തിക്കൊന്നു. പോണ് വീഡിയോ കാണിച്ച് സെക്സ് ട്രാപ്പില്‍ പെടുത്തിയാണ് 65കാരനെ യുവതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നാഗ്പൂരിലാണ് സംഭവം. ലക്ഷ്മണ് മാലിക്കാണ് മരിച്ചത്. അഞ്ചു ഭാര്യമാരില്‍ നാലാമത്തെയായിരുന്ന പ്രതിയായ സ്വാധി. 65കാരനുമായുള്ള വിവാഹ ബന്ധം ഉപേക്ഷിച്ച് മറ്റൊരു കല്യാണം കഴിച്ച് ജീവിക്കുന്നതിനിടയിലും ലക്ഷ്മണ് നിരന്തരം പീഡിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം.
ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ ഉടമയാണ് സ്വാധി. ഇഎസ്ഐ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ലക്ഷ്മണ്. 2011ല്‍ ജോലിയില്‍ നിന്ന് വിരമിച്ച ലക്ഷ്മണ് 2018ലാണ് സ്വാധിയുമായി പിരിഞ്ഞത്.
കടയില്‍ ജോലി ചെയ്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് വിവാഹമോചനത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സ്വാധി വേറെ വിവാഹം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സ്വാധി വേറെ വിവാഹം ചെയ്തിട്ടും ലക്ഷ്മണ് യുവതിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നതാണ് പ്രകോപനത്തിന് കാരണം. ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിച്ചു.
പെന്ഷന് പണം വാങ്ങുന്നതിന്റെ പേരിലായിരുന്നു പീഡനം. ഇത് അസഹ്യമായി തോന്നി തുടങ്ങിയതോടെ 65 കാരനെ ഇല്ലായ്മ ചെയ്യാന്‍ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മാര്‍ച്ച് എട്ടിന് ലക്ഷ്മണിന്റെ വീട്ടില്‍ പോയ യുവതി ചില പോണ് വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിച്ചു. തുടര്‍ന്ന് കസേരയില്‍ കെട്ടിയിട്ടു. കസേരയില്‍ ഇരുന്ന് കൊണ്ട് സെക്സ് ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന യുവതിയുടെ വാക്കുകളില്‍ വിശ്വസിച്ച 65കാരന് ഇതിന് നിന്ന് കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി 65കാരനെ കസേരയില്‍ കെട്ടിയിട്ടത്.
തുടര്‍ന്ന് കത്തി കൊണ്ട് തുടര്‍ച്ചയായി ലക്ഷ്മണിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്വാധിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.സംഭവത്തിന് ശേഷം സംശയം തോന്നിയ 180 പേരെ പൊലീസ് ചോദ്യം ചെയ്തു.
മൊഴികളില്‍ പൊരുത്തക്കേടുകള്‍ തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വാധി കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക