മഥുര, കാശി മുതലായ ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങളിലെ മുസ്ലീം ആരാധനാലയങ്ങളെക്കുറിച്ച് ചര്‍ച്ച വേണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് ആര്‍എസ്എസും പച്ചക്കൊടി വീശിയതായി റിപ്പോര്‍ട്ട്.
അയോധ്യ രാമജന്മഭൂമി ക്യാംപെയ്ന് പോലെ ഒരു നീക്കം മഥുരയിലോ കാശിയിലോ നടത്താന്‍ സംഘപരിവാര്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കാശി വിശ്വനാഥ് ക്ഷേത്രത്തിനും മഥുരയിലെ കൃഷ്ണജന്മഭൂമി എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശങ്ങളും വൈദേശികാധിപത്യത്തിന് ഇന്ത്യ എങ്ങനെയെല്ലാം ഇരകളാക്കി മാറ്റപ്പെട്ടു എന്ന് തെളിയിക്കുന്നതായി ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.
വിശദമായ സംവാദങ്ങള്‍ക്ക് ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാശി, മഥുര പ്രദേശങ്ങളില്‍ നിന്ന് മുസ്ലീം ആരാധനാലയങ്ങള്‍ നീക്കം ചെയ്യണമെന്ന് ചില ഹിന്ദു സംഘടനകള്‍ ആവശ്യമുന്നയിച്ചതോടെ അയോധ്യ നീക്കം പോലൊന്ന് ഉടനടി വേണ്ട എന്ന ആര്‍എസ്എസ് തീരുമാനത്തിന് ഇളക്കം തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അഖില ഭാരതീയ അഖാഡ പരിഷത്ത് പോലുള്ള ഹിന്ദുമതപണ്ഡിതരുടെ സംഘടനയാണ് ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക