രാജ്യത്തെ ഭൂരിഭാഗം കാർ ഉപയോക്താക്കളും എപ്പോഴും ജിജ്ഞാസ പുലർത്തുന്ന ഒരു കാര്യമാണ് മൈലേജ് എന്നത്. റോഡുകളിലെ തിരക്കും ഉയര്‍ന്ന ചൂടും കാരണം എല്ലാവരും വാഹനത്തില്‍ ഏസി ഇടാതെ യാത്രചെയ്യാറില്ല. ഇന്ത്യയിലെ ചൂടുള്ള വേനൽക്കാല ദിനങ്ങളിൽ എയർ കണ്ടീഷൻ ആവശ്യമായി വരുമ്പോൾ ഇന്ധന ചെലവും കൂടിവരുന്നു. ഈ സാഹചര്യത്തിലാണ് അരുൺ പൻവർ എന്ന വ്ലോഗര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ എസി ഉപയോഗിക്കുമ്പോള്‍ എത്രത്തോളം ഇന്ധനം ചിലവാകുന്നുവെന്ന് കണ്ടെത്തുന്നത്.
എയർ കണ്ടീഷനിംഗ് ഉപയോഗിച്ച് നിഷ്ക്രിയമായിരിക്കുമ്പോൾ കാർ എത്ര ഇന്ധനം ഉപയോഗിക്കുന്നുവെന്നാണ് പരീക്ഷണം. മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ പെട്രോള്‍ പതിപ്പാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്. കാറിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുകയും തിരികെ വീട്ടിലേക്ക് പോകുകയും ചെയ്യും. തുടർന്ന് ടൈമർ സജ്ജമാക്കി എസി ഓണാക്കി ഒരു മണിക്കൂർ കാർ സ്റ്റാർട്ടിംഗിൽ തന്നെ ഇടും. ഇതിലൂടെയാണ് എത്രത്തോളം ഇന്ധനം വേണ്ടിവരുമെന്ന് കണ്ടെത്തുന്നത്.
അരുൺ പൻവർ കാറിൽ ഇന്ധനം നിറച്ച് തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് എത്തുകയും, കാർ ഒരു മണിക്കൂർ സ്റ്റാർട്ടിംഗിൽ ഇടുകയും ചെയ്തു, തുടർന്ന് 20 മിനിറ്റ് കൂടി ഈ പ്രക്രിയ നീട്ടാൻ അദ്ദേഹം തീരുമാനിച്ചു. ഒരു മണിക്കൂർ 20 മിനിറ്റ് കാർ നിഷ്ക്രിയമായി എസിയും ഓണാക്കിയിട്ടു. പരീക്ഷണം പൂർത്തിയാക്കിയ ശേഷം വ്ലോഗർ കാറിനെ അതേ പെട്രോൾ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി കഴിഞ്ഞ 1 മണിക്കൂറും 20 മിനിറ്റും നിഷ്ക്രിയമായി സ്റ്റാർട്ടിംഗിലിരുന്ന കാർ എത്രത്തോളം ഇന്ധനം ഉപയോഗിച്ചുവെന്ന് കണ്ടുപിടിച്ചു.
കാറിൽ ഇന്ധനം വീണ്ടും നിറയ്ച്ചാണ് ഇത് കണ്ടെത്തിയത്. രണ്ടാം തവണ നിറച്ചപ്പോൾ 1.66 ലിറ്റർ അല്ലെങ്കിൽ 130 രൂപ വിലയുള്ള പെട്രോൾ വാഹനം ഉപയോഗിച്ചലായി കണ്ടെത്തി. പരീക്ഷണത്തിന് മുമ്പും ശേഷവും കാർ പമ്പിലേക്കും തിരികെ വീട്ടിലേക്കും ഓടിക്കുമ്പോൾ ഇതിന്റെ ഒരു ചെറിയ ഭാഗം ഉപയോഗിച്ചിരുന്നു. ഒരു മണിക്കൂർ എസി ഇട്ട് വാഹനം സ്റ്റാർട്ടിംഗിൽ കിടക്കുന്നതിന് മിനിമം 100 രൂപയുടെ പെട്രോൾ ആവശ്യമാണെന്ന് അദ്ദേഹം കണ്ടുപിടിച്ചു. വാഹനങ്ങളുടെ ഇന്ധനത്തിനും, അതിന്റെ വലുപ്പത്തിനും അനുസരിച്ച് ഈ കണക്കിന് മാറ്റം വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക