ചെന്നൈ: സംവിധായകൻ എസ് പി ജനനാഥൻ(61) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രാവിലെ പത്ത് മണിക്കാണ് അന്ത്യം. കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതായി സഹോദരൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു അന്ത്യം.
ദേശീയ അവാർഡ് നേടിയ സംവിധായകനായ ജനനാഥൻ വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സ്റ്റുഡിയോയിൽ നിന്ന് ഹോട്ടലിലേക്ക് പോയ അദ്ദേഹം വൈകിട്ട് നാല് മണി കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്നാണ് സഹപ്രവർത്തകർ തിരക്കിയെത്തിയത്. ഹോട്ടൽ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് സംവിധായകനെ ബോധമില്ലാത്ത നിലയിൽ കാണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക