ഒരു മാസത്തിനിടെ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 19കാരന് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നും ഗോപി എന്നയാളാണ് അറസ്റ്റിലായത്. ആറു വയസ്സുകാരനെയും എട്ടു വയസ്സുകാരനെയുമാണ് ഗോപി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. ഗുണ്ടരിലെ തടേപ്പള്ളിയില് മെല്ലാംപുടി, വടേശ്വരം എന്നിവിടങ്ങളിലാണ് സംഭവം നടന്നത്.
ഈ ആഴ്ച ആദ്യം മെല്ലാംപുടിയില്നിന്ന് കാണാതായ ആറു വയസ്സുകാരനെ കാണാതായി രണ്ടു ദിവസത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഗോപി പിടിയിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു.
മാര്‍ച്ച് 14നാണ് ആറു വയസ്സുതകാരനെ കാണാതായത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ വൈകിട്ട് മൂന്ന് മണിയോടെ കാണാതായി. പിന്നീട് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തില്‍ ഗോപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പൊലീസിനെ സമീപിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ വാഴത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ എട്ടു വയസ്സുകാരന്റെ മരണത്തിന് പിന്നിലും താനാണെന്ന് ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുക ആയിരുന്നു. അബദ്ധത്തില്‍ കനാലില്‍ വീണ് മരിച്ചതെന്ന് കരുതിയ സംഭവമാണ് ഇതോടെ കൊലപാതകമെന്ന് തെളിഞ്ഞത്. വടേശ്വരത്തുനിന്ന് ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ കാണാതായ മറ്റൊരു ആണ്‍കുട്ടിയെ (8 വയസ്സ്) കുറിച്ചും പൊലീസ് ചോദിച്ചു. കുട്ടി ബക്കിങ്ഹാം കനാലില്‍ വീണ് മരിച്ചതാണെന്നാണ് പൊലീസും കുടുംബവും വിശ്വസിച്ചിരുന്നത്. എന്നാല്‍ ആ കുട്ടിയേയും ഇതേ രീതിയില്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.
പ്രതിക്ക് 14 വയസ്സായിരുന്നപ്പോള്‍, സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബക്കിങ്ഹാം കനാലില്‍ ഉപേക്ഷിച്ചതായി അഭ്യൂഹമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പ്രതിയുടെ അച്ഛനും കുറ്റവാളിയാണെന്നു പ്രദേശവാസികള്‍ പറയുന്നു. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാളെ 14 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക