വിവാഹദിവസം വരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി. ദുരൂഹതയെത്തുടർന്ന് പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാണാവള്ളി സ്വദേശിയെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്നു പരാതിയുള്ളത് .
യുവാവിന്റെ വിവാഹം ഇന്നലെ രാവിലെ നടത്താൻ തീരുമാനിച്ചിരുന്നു. യുവാവ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ബൈക്കിൽ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ ഏഴോടെ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. ഫോൺ സ്വിച്ച് ഓഫ് ആണ്.
രക്ഷിക്കണമെന്നും ലോക്ക്ഡാണെന്നും അറിയിച്ച് അയൽവാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്സ് മെസേജ് വന്നതായി പറയുന്നുണ്ട്. വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ് ബോധരഹിതയായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ വിവാഹം അടുത്തദിവസത്തേക്ക് മാറ്റിയതായി വധുവിന്റെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക