എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഭാഗത്തിന്റെ ഫലം.
സംസ്ഥാനത്തെ 42 ശതമാനം വോട്ടുകള്‍ നേടി 82 മുതല്‍ 91 സീറ്റുകള്‍ വരെ എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 37 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നും പ്രവചനം ഉണ്ട്.46 മുതല്‍ 54 വരെയാണ് യു.ഡി.എഫിന് സീറ്റുകള്‍ ലഭിക്കുകയെന്നുമാണ് സർവേ പ്രവചനം. ബി.ജെ.പിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്.
മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബി.ജെ.പിക്ക് ജയസാധ്യതയുണ്ടെന്നും മൂന്ന് മുന്നണികളിലും അല്ലാതെയുള്ളവര്‍ക്ക് മൂന്ന് ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചേക്കുമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്.
കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് എല്‍.ഡി.എഫിനാണ് മുന്‍തൂക്കം പുരുഷന്മാരില് 41 ശതമാനം പേരും വനിതകളില്‍ 43 ശതമാനം പേരും എല്‍.ഡി.എഫിനെ പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക