ഏകദിന ക്രിക്കറ്റിലെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ താരം വി.വി.എസ് ലക്ഷ്മണ്. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹാലും ടീമിന്റെ ആത്മവിശ്വാസം കെടുത്തിയെന്ന് ലക്ഷ്മണ് പറഞ്ഞു. അടുത്തിടെയായി ഇരുവരുടെയും പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതാണ്.
‘അടുത്ത രണ്ടര വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ മൂന്ന് ലോക കപ്പുകളിലാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഏകദിന മത്സരങ്ങളിലെ സ്പിന്‍ ബോളര്‍മാരുടെ പ്രകടനം വലിയ ആശങ്കയാണ് ജനിപ്പിക്കുന്നത്. ചഹാലും യാദവും ടീമിന്റെ ആത്മവിശ്വാസമാണ് കെടുത്തിയിരിക്കുന്നത്.
ഏകദിന ലോക കപ്പിന് വെറും രണ്ട് വര്‍ഷങ്ങള്‍ മാത്രമാണുള്ളത്. മദ്ധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് സ്പിന്നര്‍മാരുടെ പ്രധാന റോള്‍. അതിനായി സ്പിന്നര്‍മാര്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്’ ലക്ഷ്മണ് പറഞ്ഞു.
മുന്‍ നായകന് ധോണിയുടെ വിരമിക്കലാണ് ചഹാലിന്റെയും യാദവിന്റെയും കഷ്ടകാലത്തിന് തുടക്കമിട്ടതെന്നാണ് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത്. ധോണിയുടെ നായകത്വമാണ് ഇരുവരെയും വളര്‍ത്തിയതെന്ന് പറയാം.
ധോണിക്കൊപ്പം കുല്‍ദീപ് 47-ഉം ചഹല്‍ 46-ഉം മല്‍സരങ്ങളില്‍ കളിച്ചു. 93 മല്‍സരങ്ങളിലായി ഇരുവരും കൂടി വീഴ്ത്തിയത് 172 വിക്കറ്റുകള്‍. കുല്‍ദീപ് 91-ഉം ചഹല്‍ 81-ഉം വിക്കറ്റുകളെടുത്തു. 4.87, 4.95 എന്നിങ്ങനെ മികച്ച ഇക്കോണമി റേറ്റും ഇവര്‍ക്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക