ആരോഗ്യപ്രവർത്തകർക്കും മുന്നണിപോരാളികൾക്കും കോവിഡ് -19 വാക്സിനേഷൻ നൽകുന്നതിന് പുതിയ രജിസ്ട്രേഷൻ അടിയന്തരമായി നിർത്തലാക്കണമെന്ന്
കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും (യുടി) നിർദേശം നൽകി. ഇവർക്കുള്ള പ്രത്യേക റെജിസ്ട്രേഷൻ നിർത്തലാക്കുമെങ്കിലും കോവിഡ് വാക്സിൻ ലഭ്യമാക്കുന്നത് തുടരും.
ഈ വിഭാഗത്തിൽ അയോഗ്യരായവർ, അവരുടെ പേരുകൾ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നടപടി. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് കോവിഡ് -19 വാക്സിൻ കുത്തിവയ്ക്കുന്നത് തടയാനാണ് പുതിയ തീരുമാനമെന്ന് ഇന്ത്യാടുഡേയ്ക്ക് ലഭിച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കുന്നു.
കോ-വിൻ പോർട്ടലിൽ 45 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ രജിസ്ട്രേഷൻ തുടർന്നും അനുവദിക്കുമെന്നും ഭൂഷൺ പറഞ്ഞു . എല്ലാ ആരോഗ്യ പ്രവർത്തകരുടേയും, മുന്നണി പോരാളികളുടേയും ആദ്യ ഡോസ് കോവിഡ് -19 വാക്സിൻ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ഒന്നിലധികം തവണ നീട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ സമയപരിധി കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം, 60 വയസ്സിനു മുകളിലുള്ള ആളുകളുടെ വാക്സിനേഷൻ ആരംഭിച്ചതിനുശേഷവും, ആരോഗ്യ പ്രവർത്തകർക്കും, മുന്നണി പോരാളികൾക്കും രജിസ്റ്റർ ചെയ്യാനും വാക്സിനേഷൻ നൽകാനും അനുവാദം നൽകിയിട്ടുണ്ട്.
അതേസമയം, നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ആളുകൾക്ക് വാക്സിൻ ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതായി വിവരം ലഭിച്ചതായും ഭൂഷൺ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക