പാനൂർ ∙ വോട്ടറെ വാഹനത്തിൽ കൊണ്ടുവന്നതിനെ ചൊല്ലി തുടങ്ങിയ സംഘർഷമാണ് യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. ഉച്ചയ്ക്കു 12.30 മുതൽ തുടങ്ങിയ പ്രകോപനങ്ങൾക്കും വാക്കേറ്റങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും ശേഷമായിരുന്നു കൊലപാതകത്തിനു കാരണമായ അക്രമം നടന്നത്.
വോട്ടറെ യുഡിഎഫ് പ്രവർത്തകർ വാഹനത്തിൽ എത്തിച്ചത് എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. സ്ഥലത്തെത്തിയ ലീഗ് പ്രാദേശിക നേതാവിനെ മർദിച്ചു. ഇദ്ദേഹം മുഹ്സിൻ ഏജന്റായ ബൂത്തിലെത്തി വിവരം ധരിപ്പിച്ചു. തുടർന്നു ബൂത്ത് പരിസരത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ടു സിപിഎം പ്രവർത്തകർക്കു മർദനമേറ്റു.
ഇതിനു പിന്നാലെ ആയിരുന്നു ഡിവൈഎഫ്ഐ പാനൂർ മേഖലാ ട്രഷറർ കെ.സുഹൈലിന്റെ പ്രകോപനപരമായ വാട്സാപ് സ്റ്റാറ്റസ്. ‘സഖാവിനെ ആക്രമിച്ച മുസ്ലിം ലീഗിന്റെ ചെന്നായ കൂട്ടങ്ങളേ, നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്’ എന്നതായിരുന്നു വാചകം.
പുറത്തു പതുങ്ങിനിന്ന സംഘം, പുറത്തിറങ്ങിയ ഉടൻ മുഹ്സിനെ തടഞ്ഞുനിർത്തുകയും വെട്ടുകയുമായിരുന്നു. മൻസൂർ സഹോദരനെ രക്ഷപ്പെടുത്താൻ തുനിഞ്ഞപ്പോഴാണു ബോംബേറ് ഉണ്ടായത്. പ്ലസ്ടു പഠനം കഴിഞ്ഞ് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന മൻസൂർ ഒരു വർഷമായി നാട്ടിലുണ്ടായിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ ആയിരുന്നു എങ്കിലും ജേഷ്ഠനെപ്പോലെ സജീവ പ്രവർത്തനം നടത്തിയിരുന്നില്ല മൻസൂർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക