വട്ടിയൂര്‍കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പ്രചരണത്തിനായി അച്ചടിച്ചു നല്‍കിയതില്‍ ആക്രികടയില്‍ വിറ്റത് 4000 പോസ്റ്ററുകളെന്ന് കണ്ടെത്തല്‍. ഡിസിസി പ്രസിഡണ്ട് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍. 500 രൂപക്കാണ് പ്രാദേശിക നേതാവ് കൂടിയായ ബാലു ഇത് വിറ്റത്. ബാലുവിനെ പാര്‍ട്ടിയില്‍ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്.
പോളിംഗ് ബൂത്തുകളിലേക്കുള്ള റോഡിനിരുവശത്തും പതിക്കാനാണ് പേരൂര്‍കടയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും 4 കെട്ട് പോസ്റ്ററുകള്‍ നല്‍കിയത്. ബാബുവിന്റെ നന്തന്‍കോട്ടെ വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
ഇതിന് പുറമേ ട്ടില് സൂക്ഷിച്ചിരുന്ന 10 കിലോയോളം പത്രകടലാസുകളും പോസ്റ്ററുകളും കൈപ്പത്തി ചിഹ്നമുള്ള 10 കിലോ പോസ്റ്ററുകളും ഉള്‍പ്പെടെയാണ് 51 കിലോയോളം വസ്തുക്കള്‍ ആക്രിക്കടയില്‍ വിറ്റത്.
തെരഞ്ഞെടുപ്പിന് ശേഷം ബാക്കി വന്ന പോസ്റ്ററുകളും കത്തിച്ച് നശിപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ അവ വിറ്റ് കാശാക്കുകയായിരുന്നു. പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വില്‍ക്കുന്നത് സംബന്ധിച്ച് നന്തന്‍കോട് 40-ാം നമ്പര്‍ ബൂത്ത് പ്രസിഡണ്ട് സജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും ഇത് മറികടന്നാണ് പോസ്റ്റര്‍ വിറ്റത്.
വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നന്തന്‍കോട് സ്വദേശിയും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബാലുവിനെതിരെ മോഷണക്കുറ്റത്തിനടക്കമാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.
സംഭവം അറിഞ്ഞ ഉടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നുമായിരുന്നു വിഷയത്തില്‍ വീണ എസ് നായരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക