ലക്നോ: ബാബ്റി മസ്ജിദ് കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ യുപിയില്‍ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര യാദവിനെ ആറ് വര്‍ഷത്തേക്കാണ് ഉപ ലോകായുക്തയായി നിയമിച്ചത്.
ബാബ്റി മസ്ജിദ് കേസില്‍ പ്രതികളെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലെന്നായിരുന്നു കോടതി വിധിച്ചത്. അദ്വാനിക്കു പുറമേ മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി ഉമ ഭാരതി എന്നിവരും പ്രതികള്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക