രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ കുതിപ്പെന്ന് പുതിയ റിപ്പോർട്ട്. 2020ല്‍ ചൈനയേക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയില്‍ ചൈനയേക്കാള്‍ 25.5 ബില്യണ്‍ റിയല്‍ ടൈം പേയ്മെന്റുകളാണ് നടന്നിരിക്കുന്നത്. ഇത്തരത്തിലാണെങ്കിൽ 2025 എത്തുമ്പോഴേക്കും വിപണിയുടെ 71.7 ശതമാനവും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാകുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
സുക്കര്‍ബര്‍ഗിന്റെ സുരക്ഷ, ഫേസ്ബുക്ക് ചിലവഴിയ്ക്കുന്നത് 175 കോടി രൂപ..!
2025 എത്തുമ്പോഴേക്കും ഇന്‍സ്റ്റന്റ് പേമെന്റ് 37.1 ശതമാനവും ഇലക്ട്രോണിക് പേമെന്റ് 34.6 ശതമാനവുമായി വളരും. മാത്രമല്ല, നേരിട്ടുള്ള പേയ്മെന്റ് ഏകദേശം 28.3 ശതമാനമാകുമെന്നും പഠനം കണക്കാക്കുന്നു. 2020 ൽ നടന്ന മൊത്തം പേയ്മെന്റുകളുടെ 15.6 ശതമാനം ഡിജിറ്റല്‍ പേയ്മെന്റുകളും 22.9 ശതമാനം ഇലക്ട്രോണിക് പേയ്മെന്റുകളുമാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക