കോഴിക്കോട്: യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്തുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ആണ് സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നത്.
ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കണമെന്ന് കോര്പറേഷന് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കൂടി വന്നതിനാല്‍ എല്ലാ ബസുകളും സര്‍വീസ് നടത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഏപ്രില്‍ ആറിന് തെരഞ്ഞടുപ്പ് അവസാനിച്ചതോടെയാം ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഏപ്രില്‍ എട്ടിന് ചേര്‍ന്ന് യോഗത്തില്‍ ആണ് ബസുകള്‍ നിര്‍ത്തിയിടാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കോവിഡ് ലോക്ഡൗണിനു ശേഷം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചിരുന്നില്ല. അതിനാല്‍ തന്നെ പല സ്ഥലത്തും യാത്രാ ദുരിതം നിലനില്‍ക്കെയാണ് ഇപ്പോള്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക