ആലപ്പുഴ: മന്ത്രി ജി. സുധാകരന് എതിരായ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം കര്‍ശന നിര്‍ദേശം നല്കി.
മന്ത്രി ജി. സുധാകരനെതിരായ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് അനുനയനീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. ഇതിന്റെ ഭാഗമായി പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവായ മന്ത്രിയുടെ മുന്‍ പഴ്സനല്‍ സ്റ്റാഫ് അംഗം യോഗത്തില്‍ പങ്കെടുക്കും. ഇന്ന് രണ്ടുമണിയോടെയാണ് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു ചേർത്തിരിക്കുന്നത്.
മന്ത്രിക്കെതിരെ യുവതി നൽകിയിരിക്കുന്ന പരാതിയിൽ അമ്പലപ്പുഴ പൊലീസ് നിലവിൽ നിയമോപദേശം തേടിയിട്ടുണ്ട്. പരാതിക്കാരുടെ മൊഴി ഇന്നോ നാളെയോ രേഖപ്പെടുത്തുന്നതിനും തീരുമാനിമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്കൽ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്തിരിക്കുന്നത്. അടിയന്തരമായി പ്രശ്നത്തിൽ പരിഹാരമുണ്ടാക്കുന്നതിനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക