സീസണില്‍ തുടര്‍ച്ചയായി രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഇയാന്‍ മോര്‍ഗനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. തന്റെ ജീവിതത്തില്‍ ഇത്രയും മോശം ക്യാപ്റ്റന്‍സി താന്‍ കണ്ടിട്ടില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ബാംഗ്ലൂരിനെതിരായ കൊല്‍ക്കത്തയുടെ തോല്‍വിയ്ക്ക് പിന്നാലെയാണ് ഗംഭീറിന്റെ പ്രതികരണം.
‘എന്റെ ജീവിതത്തില്‍ തന്നെ ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ കണ്ടിട്ടില്ല. വാക്കുകള്‍ കൊണ്ട് അത് വിശദീകരിക്കാന്‍ ആവില്ല. ബാംഗ്ലൂരിന്റെ രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് മോര്ഗന് വീണ്ടുമൊരു ഓവര്‍ നല്‍കിയില്ല. വരുണിന് വീണ്ടും ഓവര്‍ നല്‍കിയിരുന്നു എങ്കില്‍ പവര്‍പ്ലേയില്‍ തന്നെ മത്സരം കൊല്‍ക്കത്തയുടെ കൈകളിലെത്തിയേനെ.’
‘മൂന്നാം വിക്കറ്റ് വരുണ്‍ ചക്രവര്‍ത്തി പവര്‍പ്ലേയില്‍ വീഴ്ത്തുകയോ, ആ സമയം മാക്സ് വെല്ലിനെ പുറത്താക്കുകയോ ചെയ്തിരുന്നു എങ്കില്‍ ബാംഗ്ലൂരിന്റെ കൈകളില്‍ നിന്ന് കളി നഷ്ടമായാനെ.
ഇന്ത്യന്‍ നായകന്മാരില് ആരെങ്കിലുമാണ് അത്തരം ഒരു മണ്ടത്തരം കാണിച്ചത് എങ്കില്‍ വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നേനെ. ഇന്ത്യന്‍ നായകന്മാരല്ല അങ്ങനെ ചെയ്തത് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്’ ഗംഭീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക