കുമളി : ഗ്രോട്ടോയിൽ തിരി തെളിക്കാൻ പോയി മടങ്ങിയ കർഷകന് നേരെ കരടിയുടെ ആക്രമണം. കുമളി സ്പ്രിങ്വാലിയിലാണ് സംഭവം. തലനാരിഴയ്ക്കാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് ആക്രമണത്തിന് ഇരയായ ജേക്കബ്ബ് മാത്യു പറയുന്നു.
ചൊവ്വാഴ്ച പതിവുപോലെ തിരി കത്തിച്ച് മടങ്ങിയ ജേക്കബ്ബിനെ വീട്ടിലേക്ക് തിരിയുന്ന വഴിയിൽ വച്ച് കരടി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും വലതുകാലിൽ കരടി മാന്തി.
പ്രാണരക്ഷാർഥം ഓടുന്നതിനിടയിൽ മറിഞ്ഞ് വീണും ജേക്കബ്ബിന് പരുക്കേറ്റു. ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വീട്ടുകാർ വേഗത്തിലെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കരടി ആക്രമിച്ചതിനാലല്ല പരുക്കേറ്റതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. വീഴ്ചയിൽ പരുക്കേറ്റെന്നേ പറയാവൂ എന്നും ഉദ്യോഗസ്ഥർ ഉപദേശിച്ചതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക