ദുബായില്‍ ബിസിനസ് ഉണ്ടെന്ന ആരോപണം വീണ്ടും നിഷേധിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. ഒരിടത്തും തനിക്ക് ബിസിനസ് ഇല്ലെന്നും ഇനി ബിസിനസ് തുടങ്ങണമെങ്കില്‍ നിര്‍ഭയം തുടങ്ങാനറിയാമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണം.
‘ദുബായില്‍ തനിക്ക് ബിസിനസ് ഉണ്ടെന്ന് പറഞ്ഞ് ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. രണ്ട് പെര്‍ഫ്യൂമുകള്‍ തന്റെ പേര് വെച്ച് ഇറങ്ങുന്നുണ്ട്. ലാഭവിഹിതം ചാരിറ്റിക്ക് തരാം എന്ന് പറഞ്ഞത് കൊണ്ടാണ് ബ്രാന്‍ഡ് അംബാസിഡറായി കൂടെ നിന്നത്.
അതിന്റെ ലാഭവിഹിതമൊന്നും കിട്ടിയിട്ടില്ല. ഇപ്പോ ആ പെര്‍ഫ്യൂമുണ്ടോ എന്ന് പോലും അറിയില്ല. അവര്‍ പറഞ്ഞത് കച്ചവടം എന്തായി ഏതായി എന്നറിയില്ല എന്നാണ്. ഞാനതിന്റെ പിറകെ പോയിട്ടുമില്ല,’ ഫിറോസ് പറഞ്ഞു.
പോസ്റ്റുകള്‍ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്നും ഫിറോസ് കുന്നംപറമ്പില്‍ ആരോപിച്ചു. റിസോര്‍ട്ടില്‍ സുഖചികിത്സയ്ക്ക് പോയെന്ന പ്രചാരണത്തിലും ഫിറോസ് മറുപടി നല്കി. ‘ഒരുഴുച്ചിലിന് പോവണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നു.
മലപ്പുറത്ത് പോയ വേളയില്‍ അവിടെ ഒരു ആയുര്‍വേദ റിസോര്‍ട്ടില്‍ പോയിരുന്നു. കയറുമ്പോള്‍ ഏഴ് മണിയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചു. അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല. രാവിലെ തന്നെ വീട്ടിലേക്ക് തിരിച്ചു പോന്നു.
എതിര് സ്ഥാനാര്‍ത്ഥി എവിടെപ്പോയി എന്നറിയില്ല. യുഡിഎഫിന്റെ ആളുകള്‍ ഇത് അന്വേഷിക്കാന്‍ പോവാറില്ല. അതവരുടെ വ്യക്തിപരമായ കാര്യമെന്നാണ് അവര്‍ ചിന്തിക്കുന്നത്,’ ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക