കോവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ വാക്സിന്റെ പേരിലും തട്ടിപ്പ്. ഗുജറാത്തിൽ കോവിഡ് വാക്സിന് പകരം കുപ്പിയിൽ വെള്ളം നിറച്ച് വിൽപന.
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകുപ്പിയിൽ വെള്ളം നിറച്ചാണ് വൻവിലയ്ക്ക് വിൽപന നടത്തുന്നത്. ഗുജറാത്തിലെ യോഗിചൗക്കിലാണ് സംഭവം.
ദിവ്യേഷ് പട്ടേൽ എന്നു പേരുള്ളയാളാണ് കോവിഡ് രോഗികൾക്കു നൽകുന്ന ഇൻെജക്ഷന് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകുപ്പിയിൽ വെള്ളം നിറച്ചു വിൽപന നടത്തിയത്.
7,000 രൂപയാണ് ഓരോ കുപ്പിക്കും ഇയാൾ ഈടാക്കുന്നത്. പ്രതിയെ നാട്ടുകാർ പിടികൂടി സാർത്ഥന പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിട്ടുണ്ട്.
മന്ത്രാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്ക് ഇഞ്ചക്ഷനായി ബന്ധുവായ ജിഗ്നേഷിന് റെംഡെസിവർ വയൽ ഒന്നിന് 7000 രൂപയ്ക്കാണ് ആറ് റെംഡെസിവർ വയൽ ദിവ്യേഷ് പട്ടേൽ വിറ്റത്. പൊലീസ് നിർദ്ദേശമനുസരിച്ച് ജിഗ്നേഷ് കൂടുതൽ റെംഡെസിവറിനായി ദിവ്യേഷ് പട്ടേലിനെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക