ദിവസങ്ങളായി തുറക്കാത്ത ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന് സമീപവാസികളുടെ പരാതി കേെട്ടത്തിയതായിരുന്നു പൊലീസ്. അടഞ്ഞുകിടക്കുന്ന വാതില്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസ് ആദ്യം കണ്ടത് സ്വീകരണമുറിയിലെ സോഫയില്‍ കിടന്ന് ജീര്‍ണിക്കുന്ന ഒരു മൃതദേഹമായിരുന്നു. അയല്‍വാസികള്‍ ആ മൃതദേഹം തിരിച്ചറിഞ്ഞു, 65 കാരനായ കരീം ഗുലാം ഹുസൈന് ജിന്ന.
അകത്തു നിന്ന് പൂട്ടിയ നിലയില്‍ ഒരു കിടപ്പുമുറി കൂടി ഉണ്ടായിരുന്നു ആ ഫ്ലാറ്റില്‍. ആ വാതിലും തകര്‍ത്താണ് പൊലീസ് അകത്തു കടന്നത്. എഴുന്നേറ്റ് നില്‍ക്കാനോ സംസാരിക്കാനോ കഴിയാത്തവിധം അവശയായ 79 കാരി അമിദയായിരുന്നു അതിനകത്ത്. സ്വീകരണ മുറിയില്‍ മരിച്ചു കിടന്നിരുന്ന കരീം ഗുലാമിെന്റ സഹോദരിയായിരുന്നു അവര്‍.
മുംബൈ ഒാഷിവാര പൊലീസ് സ്റ്റേഷന് പരിധിയിലെ ജോഗേശ്വരി റസിഡന്‍സിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവങ്ങള്‍. കരീം ഗുലാമും സഹോദരിയും വര്‍ഷങ്ങളായി ഇവിടത്തെ ഫ്ലാറ്റിലെ താമസക്കാരാണ്. ആഴ്ചകള്‍ക്കു മുമ്ബു വരെ ഇവരെ അയല്‍വാസികള്‍ പുറത്തു കണ്ടിരുന്നതാണ്.
പിന്നീട് ഇവരുടെ ഫ്ലാറ്റിെന്റ വാതില്‍ ദിവസങ്ങളായി തുറക്കാതായി. കോവിഡ് വ്യാപനത്തിെന്റ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാത്തതാകുമെന്നാണ് എല്ലാവരും കരുതിയത്. അസഹനീയമായ ദുര്‍ഗന്ധം ഫ്ലാറ്റില്‍ നിന്ന് പുറത്തു വന്നു തുടങ്ങിയേപ്പാഴാണ് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്.
ജീവിതത്തിലെ ഏക തുണയായിരുന്ന സഹോദരെന്റ പെെട്ടാന്നുള്ള മരണം 79 കാരിക്ക് വലിയ ആഘാതമാകുകയും അവര്‍ മുറിയില്‍ കയറി വാതിലടക്കുകയും ചെയ്തതാകാമെന്നാണ് കരുതുന്നത്. ദിവസങ്ങളോളം ഭക്ഷണം ഇല്ലാതിരിക്കുക കൂടി ചെയ്തതോടെ അവര്‍ അബോധാവസ്ഥയിലായതാകാമെന്നാണ് പൊലീസ് കരുതുന്നത്.
കരീം ഗുലാമിെന്റ മൃതദേഹത്തില്‍ നിന്ന് സാമ്ബ്ള്‍ കോവിഡ് ടെസ്റ്റിനയച്ചിട്ടുണ്ട്. ഇതിെന്റ ഫലം വന്നിട്ടില്ല. 79 കാരിയായ അമിദയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവരിപ്പോഴും സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക