തിരുവനന്തപുരം : കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം വീണ്ടും പകുതിയായി കുറച്ചു. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും മൂലമുള്ള നഷ്ടവും കണക്കിലെടുത്താണ് സര്‍വീസുകള്‍ കുറച്ചത്.
തിരുവനന്തപുരം സോണില്‍ മാത്രം 491 ജീവനക്കാരാണ് കൊവിഡ് ചികിത്സയിലും ക്വാറന്റീനിലുമുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി ചികിത്സയിലുള്ള 314 പേരില്‍ 213 പേരും ഡ്രൈവറും കണ്ടക്റുമാണ്. 117 പേര് ക്വാറന്റീനിലും.
വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണ്‍ ഉള്ള ഞായറാഴ്ച കെഎസ്ആര്‍ടിസിക്ക് വന്ന വരുമാനം 44 ലക്ഷം രൂപയാണ്. പക്ഷെ ചെലവാവട്ടെ 59 ലക്ഷം രൂപയാണ്. തിങ്കളാഴ്ച 3074 സര്‍വീസിന് കിട്ടിയത് 2 കോടി 45 ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി 61 ലക്ഷവും ഡീസലിന് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക