ഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിന് രാജ്യത്ത് വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍
അതിതീവ്ര വ്യാപന ശേഷിയുള്ള ബി. 1 .617 എന്ന വകഭേദത്തെ കോവാക്സിന് നേരിടാന്‍ കഴിയുമെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡൈ്വസറായ ആന്തോണി ഫൗചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യയില്‍ രോഗം ഭേദമായവരുടെയും വാക്സിന് സ്വീകരിച്ചവരുടെയും വിവരങ്ങള്‍
ദൈനംദിന അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിലയിരുത്തി. രാജ്യത്ത് ഉപയോഗിക്കുന്ന കോവാക്സിന് കൊവിഡിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്’, ആന്തോണി ഫൗചി പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണെങ്കിലും കോവാക്സിന് ഈ മഹാമാരിക്കെതിരെയുള്ള പ്രധാനപ്പെട്ടൊരു മറുമരുന്നായിരിക്കും അതിനാല്‍ തന്നെ വാക്സിനേഷന് എടുക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ഐസിഎംആര്‍) പങ്കാളിത്തത്തോടെ ഭരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിന്.
ക്ലിനിക്കല്‍ ട്രയലില്‍ ആയിരിക്കെ തന്നെ ജനുവരി മൂന്നിന് അടിയന്തര ഉപയോഗത്തിനായി ഡിസിജിഐ അംഗീകരം നല്‍കിയിരുന്നു. 78 ശതമാനം ഫലപ്രാപ്തിയുള്ള വാക്സിനാണ് ഇതെന്ന് ഐസിഎംഐആര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക